Friday, December 7, 2012

കോക്റ്റെയില്‍ കുറിപ്പുകള്‍ ..1

















അരയന്നങ്ങളും മയൂരങ്ങളും
പുതുകവിതകളില്‍
പ്രണയദൂത്  പോകാറില്ല .
കോക്റ്റെയില്‍  ഗ്ലാസുകളില്‍
അത് മൂളുകയും
നീന്തുകയും ചെയ്യും .
മുറിഞ്ഞ ചിറകുകളെ
മാലാഖമാര്‍ക്ക് കൊടുക്കും.

ചുണ്ടര്‍ന്നു ഉമ്മ വയ്ച്ചു
കറുത്ത ഒലീവ് കായ്‌കള്‍  രുചിച്ച്
പൊക്കിളിലും  നാഭിയിലും നീന്തി
നരകത്തിന്റെ കോണികളിറങ്ങി
അതിഥിയുടെ നാവില്‍ ചത്തു മലയ്ക്കും.

രക്താര്ബുദം കരളുന്ന കുഞ്ഞിനെ
ഒരുവള്‍ വീണ്ടും ഗര്ഭത്തിലാവാഹിക്കും.
അവസാന മടിശീലയും കവര്ന്നു
മനസൊരു ദൂത് പോകും.

(കൊത്തി പറിച്ചങ്ങു പറക്കുമ്പോളും
കുത്തിയൊഴുക്കാണ് പ്രണയചോര,
മൊത്തി കുടിച്ചോളൂ ..
ദാഹമൊടുക്കുക ..
മറന്നെപ്പൊഴോ
ജനനവും മരണവും )

പാപത്തിന്‍ വക്കുകള്‍  കഴുകി
വീണ്ടും ഒരു കോക്റ്റെയില്‍  .
കന്യാകത്വം കാക്കാന്‍
ഇനി കരള്‍ പിളര്ക്കുമൊരു
*കാളത്തവള.
-------------------------------------
*bullfrog (ഒരു കോക്റ്റെയില്‍  )



No comments:

Post a Comment